Wednesday, February 11

ഉള്ളിലൊതുക്കിയ ഞങ്ങളുടെ കൊച്ചു കൊച്ചു പ്രേമങ്ങള്‍...

കുറച്ചു കമന്‍റ്കള്‍ എനിക്ക് കിട്ടുന്നുണ്ട്‌, പലതും അയക്കുന്നത് ആരാണ് എന്നുപോലും എനിക്കറിയില്ല, എങ്കിലും ആരൊക്കെയോ എന്‍റെ ഈ ബ്ലോഗ്ഗ് വായിക്കുന്നുണ്ടല്ലോ എന്നറിയുമ്പോള്‍, വീണ്ടും വീണ്ടും എഴുതാനാണ് എനിക്ക് തോന്നുക.. ഇന്നു ഞാന്‍ ഞങ്ങളുടെ ഒന്നു രണ്ടു പ്രേമത്തെക്കുറിച്ച് എഴുതാം. ഈ പ്രേമങ്ങള്‍ ഉണ്ടായ സമയത്തെ ക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്കു ചിരിയാ വരിക. 9 വയസിനും 11 വയസിനും ഇടയില്‍ ഉണ്ടായ പ്രേമതെക്കുരിച്ചാണ് ഇന്നു ഞാന്‍ എഴുതുക. നിങ്ങള്‍ ഇപ്പോളെ ചിരിച്ചു തുടങ്ങി എന്ന് എനിക്കറിയാം. ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ പ്രേമം തോന്നിയത് എന്ന് തോന്നുന്നു. ഞങ്ങളുടെ വേദപാഠം ക്ലാസ്സില്‍ ഒരു പെണ്കുട്ടി വന്നു. ആള് നല്ല സുന്ദരിയായിരുന്നു. വെളുത്തു, നല്ല ഉയരമുള്ള, ശാന്തമായ ഒരു പെണ്കുട്ടി. അവര്‍ ഞങ്ങളുടെ നാട്ടില്‍ പുതുതായി വന്നവരായിരുന്നു. എനിക്കും, ജിമ്മിക്കും ഒരുപോലെ പ്രണയം തോന്നി ആ കുട്ടിയോട്. ഈ വേദപാഠം ക്ലാസ്സില്‍ ഒരു സ്കൊലര്ഷിപ് എന്ന പരീക്ഷയെഴുതാന്‍ സിലക്ഷന്‍ ഉണ്ടാകുമായിരുന്നു. ഒരു ക്ലാസ്സില്‍ നിന്നും 3 പേര്‍ക്കാണ് സിലെക്ഷഷന്‍ കിട്ടരുള്ളത്, ഞങ്ങളുടെ ക്ലാസ്സില്‍ നിന്നുള്ള സിലെക്ഷഷനില്‍ ഒരാള്‍ ഈ കുട്ടിയും, മറ്റൊരാള്‍ ഞാനും ആയിരുന്നു. പത്താം ക്ലാസ്സുവരെ അങ്ങനെ തന്നെ ആയിരുന്നു. ഈ സ്കൊലരഷിപിന്‍റെ പരീക്ഷക്ക് ഒരുങ്ങനായി ഞങ്ങള്‍ അവുധിക്കാലത്ത് പള്ളി സ്കൂളില്‍ ഒത്തു ചേരുമായിരുന്നു. ഒരുതരം combined study എന്ന് പറയുന്ന ഏര്‍പ്പാട്. ഈക്കുട്ടി ഉള്ളതിനാല്‍ എനിക്കൊത്തിരി സന്തോഷമായിരുന്നു അതിന് പോകാന്‍. ഒത്തിരി സംസാരിക്കാനുള്ള അവസരം കിട്ടുമായിരുന്നു ഈ പഠനത്തിലൂടെ.. ജിമ്മിയും ഈ കുട്ടി വരുന്നവഴിക്ക് വച്ചു കണ്ടു സംസരിക്കാറുണ്ടായിരുന്നു. അവന്‍റെ വീടിന്‍റെ അടുതുകൂടിയാണ് ഈക്കുട്ടി പള്ളിയിലേക്ക് വന്നിരുന്നത്. മാത്രവുമല്ല, സകല പെണ്‍ കുട്ടികളും അവന്‍റെ വീട്ടിലാണ്‌ വെള്ളം കുടിക്കാന്‍ പോയിരുന്നത്, അതിനാല്‍ അവന് സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. ഞാന്‍ അവന് വേണ്ടിയും, അവന്‍ എനിക്കു വേണ്ടിയും, ഈ പെണ്ണിന്‍റെ കാര്യത്തില്‍ മാറി കൊടുക്കാന്‍ സമമതം അല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ്, ദേവച്ചന്‍ തുടങ്ങിയ ഞങ്ങളുടെ പുതിയ കൊയറില്‍ ഒരു പുതിയ പെണ്‍കുട്ടി വരുന്നതു.. ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു അവള്‍, പക്ഷെ, കാണാന്‍ ബഹു മിടുക്കി ആയിരുന്നു. ഓരോ ദിവസവും, ഓരോ ഭാവങ്ങളുമായി വരുന്ന ജിമ്മി, എനിക്കായി ആ പഴയ കക്ഷിയെ തന്നിട്ട്, ഈ പുതിയ കുട്ടിയുടെ പിറകെ കൂടി. ഏറെ നാളത്തെ, എന്‍റെ ഒത്തിരി ആലോചനകള്‍ക്ക് ശേഷം ഒരു കത്ത് എഴുതി എനിക്കിഷ്ടം തോന്നിയ ആ പെണ്‍കുട്ടിക്ക് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ഞായറാഴ്ച ഒരു കത്തും എഴുതി, തലേഞായറാഴ്ച അവളില്‍ നിന്നും വാങ്ങിയ പുസ്തകത്തില്‍വച്ചു കൊടുക്കാനായി, ഞാന്‍ സന്കീര്തിയില്‍ നിന്നു. അവള്‍ കിഴക്ക് നിന്നും വരുന്നതു ഞാന്‍ കണ്ടു.. എന്റെ ഹൃദയമിടിപ്പ്‌, നാട്ടുകാര്‍ക്ക്‌ വരെ കേള്‍ക്കാവുന്ന രീതിയില്‍ മുഴങ്ങി...അവള്‍ ഇങ്ങു അടുത്തടുത്ത്‌ വരുമ്പോള്‍ ഉള്ളില്‍ ഒരു സംശയം. ഈ കത്ത് കൊടുക്കണോ, വേണ്ടയോ? അവള്‍ പള്ളിയുടെ മതില്‍ കടന്നു കഴിഞ്ഞു ,,, അവള്‍ക്കു കൊടുക്കേണ്ട പുസ്തകത്തില്‍ ഞാന്‍ ഇതിനകം ആ കത്ത് വച്ചിരുന്നു.. പിന്നെയും ചിന്തിച്ചു.. കത്ത് കൊടുക്കണോ വേണ്ടയോ? അവള്‍ സന്കീര്തിയില്‍ വാതിലിനടുത്തെത്തി.. ഞാന്‍ ആ ജനലിന്റെ അരികില്‍ പുസ്തകവും പിടിച്ചു നില്ക്കുകയാണ്. എന്‍റെ ഹൃദയമിടിപ്പ്‌, കൂടിയോ എന്നൊരു സംശയം,, എന്‍റെ കണ്ണില്‍ ഇരുട്ട് വീഴുന്നോ?? അപ്പോള്‍ അതാ അവള്‍ ജനലിനു മുന്നില്‍ വന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു....എന്‍റെ കയ്യിലിരുന്ന ആ പുസ്തകം ഞാന്‍ പതിയെ അവളുടെ നേര്‍ക്ക്‌ നീട്ടി......പക്ഷെ....
(നാളെ : പക്ഷേക്ക് ശേഷം....)

No comments:

Post a Comment