Monday, February 2

ഞാനും എന്‍റെ കുറെ ഓര്‍മകളും..

ഞാന്‍ എന്‍റെ കുറെ ഓര്‍മ്മകള്‍ ഇവിടെ കുറിച്ചിടുകയാണ്.. ആരൊക്കെ വായിക്കും എന്നൊന്നും എനിക്കറിയില്ല, പക്ഷെ ഇതു കുറിച്ചിടണം എന്ന് എനിക്കൊരു തോന്നല്‍. ഇതില്‍ ഞാനുണ്ട്‌, എന്‍റെ നാടുണ്ട്, നാട്ടിലെ കുറെ ആള്‍ക്കാര്‍ ഉണ്ട്, എന്‍റെ ചങ്ങാതിമാരായ ജിമ്മി, ജോസഫ്, ഷാജി, ജോജി, സജി, മനോജ്, പിന്നെ എന്‍റെ ജീമോള്‍ ഉണ്ട്‌, ഞങ്ങളുടെ നാട്ടിലെയും, അടുത്ത സ്ഥലങ്ങളിലെയും താരരാജകുമാരികള്‍ ഒക്കെ ഉണ്ട്‌.
ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേരാണു പള്ളിപ്പുറം. ചേര്‍ത്തലയില്‍ നിന്നും ഒരു എട്ടു കിലോമീറ്റര്‍ വടക്കായിട്ടാണ് ഈ ഗ്രാമം. പക്ഷെ ഇപ്പോള്‍ ഗ്രാമം എന്ന് വിളിക്കാന്‍ കഴിയുമോ എന്ന് എനിക്കു സംശയം ഉണ്ട് കേട്ടോ. ഇവിടെ ഇപ്പോള്‍ എഞ്ചിനീയറിംഗ് കോളേജ് ഉണ്ട്‌, സിമന്റ്‌ ഫാക്ടറി ഉണ്ട്‌, ഇന്ടുസ്ട്രി ഏരിയ ഡെവലപ്പ് ചെയ്തു വരുന്നു. നല്ല കിടിലന്‍ സ്റ്റേറ്റ് ഹൈ വേ ഉണ്ട്‌, ഇന്‍റര്‍നെറ്റ് കഫെ ഉണ്ട്‌. വലിയ പാവാടയും, ഹാല്‍ഫ്‌ സാരിയും ഇപ്പോള്‍ ഓര്‍മകളായി. കള്ളിമുണ്ടും തോര്‍ത്തുമായി ചന്തയില്‍ വന്നിരുന്ന ചേട്ടന്മാര്‍ ഇപ്പോള്‍ വെള്ള മുണ്ടും ഷര്‍ട്ട്‌മായി വിലസുന്നു. ബൈക്ക്കളും , കാറുകളും, മിനിട്ടിനു മിനിട്ട് വച്ചുള്ള ബസ്കളും പാഞ്ഞു പോകുന്നു... അങ്ങനെ ഒട്ടനവധി മാറ്റങ്ങള്‍ ഇവിടെ ഉണ്ടിപ്പോള്‍..
എന്‍റെ ഓര്‍മയിലെ പള്ളിപ്പുറത്തിന് നിറം വെളുപ്പാണ്. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും കാണാന്‍ കഴിയുന്ന പഞ്ചാര മണല്‍ കുന്നുകളും, അതിനിടയില്‍ അവിടവിടയായി കാണുന്ന പുന്ന മരങ്ങളും. വല്ല കാലത്തും ഓടുന്ന കുറെ ബസ്സുകളും, പിന്നെ കുറെ സൈക്കിളും ഇതായിരുന്നു ഞങ്ങളുടെ നാട്ടിലെ പ്രധാന സഞ്ചാര മാര്‍ഗങ്ങള്‍ .നാട്ടില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു അമ്പസടോര്‍ കാറുകളും, ഒരു ആമ കാറും ആയിരുന്നു. നാലും കൂടിയ കവലയില്‍ മൊത്തത്തില്‍ നാല് ചായക്കടകളും ഉണ്ടായിരുന്നു. കൂടാതെ ശകലം പടിഞ്ഞാട്ടു മാറി ഒരു വായനശാലയും ഉണ്ടായിരുന്നു. കവലക്ക്‌ വടക്കും തെക്കുമായി ഓരോ കള്ളുഷാപ്പും, വടക്കു വശത്തായി ഒരു ചാരായക്കടയും ഉണ്ടയി‌ര്‍ന്നു . നാടിനു ചുറ്റുമായി, മൂന്ന് അമ്പലങ്ങളും, ഒരു പള്ളിയും ഉണ്ട്. കവലക്ക്‌ തെക്കുമാറി ഒരു ആശുപത്രിയും നിലവിലുണ്ട്. വളരെ ശാന്തമായിരുന്നു ഞങ്ങളുടെ ഗ്രാമം. അവിടെ കള്ളന്മാരും, കള്ളുകുടിയന്‍ മാരും ഉണ്ടായിരുന്നു. കമ്മുണിസ്ടും, കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. ഹിന്ദുവും, ക്രിസ്ത്യാനിയും ഒരു മുസ്ലിം കുടുംബവും ഉണ്ടായിരുന്നു. പണക്കാരന്‍ ഉണ്ടായിരുന്നു, പാവപ്പെട്ടവനും ഉണ്ടായിരുന്നു. കവലയില്‍ തന്നെയാണ്, നാട്ടിലെ പ്രധാന മീന്‍ ചന്തയും ഇറച്ചിക്കടയും. വൈകുന്നേരങ്ങളില്‍ ആള്‍ക്കാരുടെ ഒരു വരവാണ് ചന്തയിലേക്ക് പല ഭാഗത്ത് നിന്നും സാധനങ്ങള്‍ വാങ്ങാനായിട്ടു. വായനശാലയിലെ കോളാമ്പിയിലുടെ ആകാശവാണിയുടെ വയലും വീടും പരിപാടി നാട്ടിലെങ്ങും മുഴങ്ങി കേള്‍ക്കാം. ഒന്നു കൂടി കാതോര്‍ത്താല്‍ കളത്തില്‍ അമ്പലത്തിലെ റെക്കോര്‍ഡ് വച്ചിരിക്കുന്നതും കേള്‍ക്കാം. പള്ളിപ്പുറം പള്ളിയുടെ കിഴക്ക് നിന്നും ചേട്ടന്മാരുടെ വോളീബോള്‍ കളിയുടെ ആരവം കേള്‍ക്കാം. ചന്തയുടെ അരികിലായി, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കിലുക്കിക്കുത്ത് കളിക്കുന്ന ഒരു ആളെയും കാണാന്‍ കഴിയും. പോലീസ് എങ്ങാനും വന്നാല്‍ കിട്ടുന്ന തുട്ടും, കട്ടയും വാരി ആ പാവം ഒരു ഓട്ടമാണ്. എത്രവട്ടം അയാളെ പോലീസ് കൊണ്ടു പോയിട്ടുണ്ട്. നാട്ടില്‍ പോലീസ് വരുന്നതു തന്നെ ഒരു വാര്‍ത്തയാണ്‌. ത്രിസന്ധ്യനേരത്ത് പള്ളിയില്‍ നിന്നുംനാടിനെ പുല്‍കുന്ന വിളക്കുമണിയോച്ച കേള്‍ക്കാം. ഞങ്ങളും അവിടെ ഒന്നുകില്‍ പ്ലാസ്റ്റിക് പന്ത് കൊണ്ടുള്ള വോളീബോള്‍ കളി അല്ലെങ്ങില്‍ പല നാടന്‍ കളികളുമായി പള്ളിസ്കൂളിന്റെ പിറകില്‍ ഉണ്ടാകും. ഇപ്പോള്‍ ഏകദേശം ഒരു രൂപം നിങ്ങള്‍ക്ക് എന്‍റെ നാടിനെക്കുറിച്ച് ആയിക്കാണും എന്ന് കരുതുന്നു.. (നാളെ ഞാനും ജിമ്മിയും നേഴ്സറിയിലെ ഊഞ്ഞാലും..)

4 comments:

Rahul said...

Good one

Anonymous said...

hai.....

Anonymous said...

adipolli.....adipolli

Anonymous said...

I remember the olden golden days....

Post a Comment